നേഴ്സിന്റെ മൃതദേഹം ആലുവാ പുഴയിൽ; അന്വേഷണം മുറുകിയതോടെ ഭർത്താവ് കോടതിയിൽ കീഴടങ്ങി

Last Modified ചൊവ്വ, 22 ജനുവരി 2019 (20:22 IST)
കൊച്ചി: തൃശൂരിൽനിന്നും കാണാതായ യുവതിയുടെ മൃതദേഹം ആലുവാ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങി. നാലുമാസങ്ങൾക്ക് മുൻപാണ് ബംഗളുരുവിൽ നേഴ്സായി ജോലി ചെയ്തിരുന്ന ആൻലിയ എന്ന യുവതിയുടെ മൃതദേഹമാണ് പെരിയാറിൽനിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ്. ഒളിവിലായിരുന്ന ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി യുവതിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

ഇതോടെ ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് ജസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല നേരത്തെ ഗുരുവയൂർ അസിസ്റ്റന്റ് കമ്മീഷണർക്കായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്ന യുവതിയുടെ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് ജസ്റ്റിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :