കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

 crime , police , arrest , temple , rape , women , gang rape , സഞ്ജ് പട്ടേല്‍ , പെണ്‍കുട്ടി , കാമുകന്‍ , പീഡനം , അറസ്‌റ്റ് , കൂട്ടമാനഭംഗം , ക്ഷേത്രം , അഖിലേഷ് പട്ടേല്‍, മഹാദേവ് പട്യാദര്‍
ഇന്‍ഡോര്‍| jibin| Last Modified ചൊവ്വ, 6 ഫെബ്രുവരി 2018 (14:15 IST)
23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പട്‌ലവാദിലാണ് കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതികളിലൊരാളായ സഞ്ജ് പട്ടേല്‍ (30) പിടിയിലായി. ഇയാളുടെ സുഹൃത്തുക്കളായ അഖിലേഷ് പട്ടേല്‍, മഹാദേവ് പട്യാദര്‍ എന്നിവര്‍ പിടിയിലായി.


കാമുകനെ കാണുന്നതിനും സംസാരിക്കുന്നതിനുമായിട്ടാണ് പെണ്‍കുട്ടി പട്‌ലവാദിലെ ശിവക്ഷേത്രത്തില്‍ എത്തിയത്. പുറത്ത് ഇരിക്കുന്നത് സുരക്ഷിതമല്ലെന്നും ക്ഷേത്രത്തിന് അകത്തേക്ക് കടന്നിരിക്കണമെന്നും പ്രതികളിലൊരാള്‍
പെണ്‍കുട്ടിയോട് പറഞ്ഞു.

പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് കയറ്റിവിട്ട ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പുറത്തു നിന്നും ആരും എത്താതിരിക്കാന്‍ പ്രതികള്‍ ക്ഷേത്രത്തിന്റെ ഗേറ്റുകള്‍ അടയ്‌ക്കുകയും ചെയ്‌തു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു പ്രതികള്‍ കടന്നുകളഞ്ഞു.

സംഭവശേഷം പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അയാളുടെ ഒരു സുഹൃത്തിനെ വിളിച്ച് പീഡന വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്കിനേക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതാണ് ഇവര്‍ പിടിയിലാകാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :