സ്വത്ത് സമ്പാദിക്കാൻ എട്ട് വയസുകാരനെ ബലി നൽകി ദുർമന്ത്രവാദം, ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കഥ ഇങ്ങനെ !

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (19:55 IST)
ധനം കുമിഞ്ഞുകൂടുന്നതിനായുള്ള ദുർമത്രവാദത്തിൽ എട്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അയൽക്കാരായ കുടുംബം. ഉത്തർപ്രദേശിലെ ഉന്നാവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഒരു കു കുളിത്തിനു സമീപത്തും തെരുവുനായ്ക്കൾ കുട്ടിയുടെ മൃതദേഹം മാന്തി പുറത്തെടുത്തതോടെയാണ് ക്രൂരമായ സംഭവങ്ങൾ തെളിയിക്കപ്പെട്ടത്.

ആദർശ് എന്ന എട്ട് വയസുകാരനെ ബുധനാഴ്ചയോടെ കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തി എങ്കിലും ഫലം കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കുളത്തിന് സമീപത്ത് നിന്നും തെരുവുനായ്ക്കൾ കുഴി തോണ്ടി പുറത്തെടുത്തത്.

ഇതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അയൽക്കരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.
റാണി, ഇവരുടെ ഭർത്താവ് വിശ്രം, മകൻ സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വത്തുക്കൾ വർധിക്കുന്നതിനായുള്ള ദ്രുമന്ത്രവദത്തിനിടെ ആദർശിനെ കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ കൂടാതെ മറ്റു നാല് പ്രദേശ വസികളുടെ സഹായവും കൊലപാതകത്തിനുണ്ടായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികളെല്ലാം കുറ്റം സമ്മദിച്ചു. കൊട്ടിയെ ബലി നൽകിയ ശേഷം കുളത്തിന് സമീപത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു എന്ന് പ്രതികൾ മൊഴി നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :