കണ്ണഞ്ചിപ്പിക്കാന്‍ ഇനിയില്ല; വീരേന്ദര്‍ സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

 വീരേന്ദര്‍ സെവാഗ് , മാസ്റ്റേഴ്സ് ട്വന്റി-20 ലീഗ് , ഇന്ത്യന്‍ ക്രിക്കറ്റ് , സൌരവ് ഗാംഗുലി
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (10:03 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണായിരുന്ന വീരേന്ദര്‍ സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്
വിരമിക്കൊനൊരുങ്ങുന്നു. ദുബായില്‍ വെച്ചാണ് സെവാഗ് വിരമിക്കലിനെ കുറിച്ച് പ്രഖ്യാപിച്ചത്. ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ പാഡഴിക്കാന്‍ തീരുമാനിച്ചത്.

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഷെയ്‌ന്‍ വോണും ചെര്‍ന്ന് നടത്തുന്ന മാസ്റ്റേഴ്സ് ട്വന്റി-20 ലീഗിന് മുന്നോടിയായി സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജനുവരിയില്‍ അമേരിക്കയില്‍ വെച്ചാണ് മാസ്റ്റേഴ്സ് ട്വന്റി-20 ലീഗ്. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച വാര്‍ത്ത സെവാഗ് തന്നെ പിന്നീട് നിഷേധിച്ചു. നിലവില്‍ രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കുവേണ്ടിയാണ് സെവാഗ് കളിക്കുന്നത്. ഇന്ത്യയിലെത്തിയശേഷമെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ എന്നാണ് സൂചന.

104 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 8586 റണ്‍സ് നേടിയിട്ടുണ്ട്. 1999ല്‍ ഏകദിന ക്രിക്കറ്റില്‍ മധ്യനിര ബാറ്റ്സ്മാനായി അരങ്ങേറിയ സെവാഗ് അതിവേഗമാണ് ഏകദിന, ടെസ്റ്റ് ക്രിക്കറ്റിലെ ആരും ഭയക്കുന്ന വെടിക്കെട്ട് ഓപ്പണറായി മാറിയത്. സെവാഗിനെ ഓപ്പണറാക്കി ഇറക്കാനുള്ള സൌരവ് ഗാംഗുലിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയറിന് വഴിത്തിരിവായത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 17,253 റണ്‍സായിരുന്നു വീരുവിന്റെ ബാറ്റില്‍ നിന്നുമൊഴുകിയത്. 104 ടെസ്റ്റുകളില്‍ നിന്നായി 8586 റണ്‍സ്. 251 ഏകദിനങ്ങളില്‍ ഇന്ത്യക്കായി ബാറ്റേന്തിയ വീരു അടിച്ചുകൂട്ടിയത് 8273 റണ്‍സ്. അതില്‍ ഏറ്റവും ഉയര്‍ന്ന സ്‍കോര്‍ 219. സെഞ്ച്വറികള്‍ 15. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നായി 394 റണ്‍സും വീരുവിന്റെ ബാറ്റില്‍ നിന്നു പിറന്നു. ടെസ്റ്റില്‍ 40 വിക്കറ്റും ഏകദിനത്തില്‍ 96 വിക്കറ്റുമാണ് സെവാഗിന്റെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :