സുന്ദര്‍രാമനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (10:37 IST)
ഐ പി എല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍രാമനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാതുവയ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കേണ്ട സമയത്ത് കളി കാണാന്‍ വന്ന പ്രസിദ്ധരുടെ ക്ഷേമം അന്വേഷിച്ച് നടക്കുകയും അവര്‍ക്കൊപ്പം തമാശ കണ്ടുകൊണ്ടിരിക്കുകയായിരുന്നോ എന്ന് കോടതി ചോദിച്ചു.

ഒരു വാതുവയ്‌പുക്കാരുമായി എട്ടു തവണ സുന്ദര്‍രാമന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
കേസില്‍
വാദം ഇന്ന് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ബിസിസിഐ തിരഞ്ഞെടുപ്പില്‍ ശ്രീനിവാസന് മത്സരിക്കാനാകുമോയെന്നത് സംബന്ധിച്ചും കോടതി ഇടക്കാല ഉത്തരവിട്ടേക്കുമെന്നാണ് സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :