വാതുവെപ്പുകാര്‍ ബന്ധപ്പെട്ട ആ മൂന്നാമന്‍ കോഹ്‌ലിയോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി

കോഹ്ലിയും? ഈ മൂന്ന് നായകന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചു

സജിത്ത്| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2017 (10:46 IST)
ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി. ലോകക്രിക്കറ്റിലെ തന്നെ പ്രമുഖരായ മൂന്ന് നായകന്മാരെ വാതുവയ്പുകാര്‍ നിരന്തരം സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഐസിസി നടത്തിയിരിക്കുന്നത്. ഇക്കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ ക്യാപ്റ്റന്മാര്‍ നേരിട്ട് അറിയിച്ചതായി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്നു ക്യാപ്റ്റന്മാരില്‍ ഒരാള്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദും മറ്റൊരാള്‍ സിംബാവെയുടെ നായകന്‍ ഗ്രയാം ക്രീമറുമാണ്. ശ്രീലങ്കയുമായി യു എ ഇയില്‍ നടന്ന പരമ്പരയ്ക്കിടെയായിരുന്നു സര്‍ഫറാസിനെ ബുക്കികള്‍ സമീപിച്ചത്. ഇക്കാര്യം സര്‍ഫറാസ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെയാള്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയിലേക്കും സാധ്യതകള്‍ നീളുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു സിംബാവെ നായകനെ തേടി ബുക്കികള്‍ എത്തിയത്. ക്രീമറും ഇക്കാര്യം ഐസിസിയെ അറിയിച്ചു. ഒരു മത്സരത്തില്‍ ഒത്തുകളിക്കുന്നതിന് മൂന്ന് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ബുക്കികള്‍ ക്യാപ്റ്റന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :