കൊച്ചി|
Last Modified ശനി, 27 ജൂണ്‍ 2015 (10:20 IST)
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം രണ്ടാം വർഷവും സഞ്ജു വി. സാംസണ്. മികച്ച ബാറ്റ്സ്മാനുള്ള പുരസ്കാരം അക്ഷയ് കോടോത്തും സൽമാൻ നിസാറും പങ്കിട്ടപ്പോള്‍ മികച്ച ഫാസ്റ്റ് ബോളറായി ബേസിൽ തമ്പിയും സ്പിന്നറായി കെ. മോനിഷും തിരഞ്ഞെടുക്കപ്പെട്ടു.
പി. ബാലചന്ദ്രന്‍ മികച്ച പരിശീലകനുള്ള പുരസ്കാരം നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കേരളത്തിന്റെ മുൻ പേസ് ബോളർ ഡോ. മുഹമ്മദ് ഇബ്രാഹിമിന് മരണാനന്തര ബഹുമതിയായി നൽകും. മറ്റു കെസിഎ വാർഷിക പുരസ്കാരങ്ങൾ നേടിയവർ:
അക്ഷയ് ചന്ദ്രന്‍ (ഓള്‍റൌണ്‌ടര്‍), മുഹമ്മദ് അസ്‌ഹറുദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍ (മികച്ച ഭാവി വാഗ്‌ദാനം), എസ്.സജ്‌ന (വനിത ക്രിക്കറ്റ് ഓഫ് ദി ഇയര്‍), മിന്നു മണി (ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളിലെ മികച്ച ക്രിക്കറ്റര്‍), ബി. വിശ്വജിത്ത്(അംപയര്‍), സച്ചിന്‍ ബേബി, അഹമ്മദ് ഫര്‍സീന്‍ (കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം), ടി.മോഹനന്‍ (ക്യുറേറ്റര്‍). കെസിഎ അക്കാദമിയിൽ മികവ് തെളിയിച്ച താരങ്ങൾക്കും പരിശീലകർക്കുമുള്ള പുരസ്കാരങ്ങള്‍ ലഭിക്കും.