പൊട്ടിത്തെറിച്ച് ധോണി; താരം 100 കോടിയുടെ മാനനഷ്ടക്കേസിന്!

മഹേന്ദ്ര സിംഗ് ധോണി , വാതുവെപ്പ് കേസ് , ക്രിക്കറ്റ് ലോകം , സുനിൽ ദേവ് , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (12:14 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വാതുവെപ്പ് നടത്തിയെന്ന് വാര്‍ത്ത നല്‍കിയ പ്രമുഖ ഹിന്ദി ദിനപ്പത്രത്തിനെതിരെ ധോണി നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2014ല്‍ ഇംഗ്ളണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ധോണി വാതുവെപ്പില്‍ ഏര്‍പ്പെട്ടുവെന്നാണ് അന്നത്തെ ഇന്ത്യൻ ടീം മാനേജരും ഇപ്പോള്‍ ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സുനിൽ ദേവ് വ്യക്തമാക്കിയത്.

‘സണ്‍ സ്റ്റാര്‍’ എന്ന ഹിന്ദി പത്രം നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സുനിലിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതിനെതിരെയാണ് താരം രംഗത്ത് എത്തിയത്.

അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് ധോണിയെ നിയമനടപടിയിലേക്ക് വഴി തിരിച്ചുവിട്ടത്. 100 കോടിയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ധോണി ദിനപ്പത്രത്തെ ഭീഷണിപ്പെടുത്തി എന്നാണ് ഒരു ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ധോണിയുടെ അഭിഭാഷകര്‍ 9 പേജുള്ള ലീഗല്‍ നോട്ടീസ് ഹിന്ദി പത്രത്തിന് അയച്ചിട്ടുണ്ടത്രെ.

സുനിൽ ദേവ് സണ്‍ സ്‌റ്റാറിന് നല്‍കിയ അഭിമുഖം:-

മാഞ്ചസ്റ്ററിലെ മത്സരത്തിനു മുമ്പ് മഴ പെയ്തിരുന്നു. പിച്ചിന്റെ അവസ്ഥ കണക്കിലെടുത്ത്, ടോസ് ലഭിച്ചാൽ ആദ്യം ബോൾ ചെയ്യാനായിരുന്നു ടീം മീറ്റിങ്ങിലെ തീരുമാനം. എന്നാൽ, ധോണി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇത് ടീമിനെയൊന്നാകെ അൽഭുതപ്പെടുത്തി. കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് നായകൻ ജെഫ്രി ബോയ്കോട്ടും തീരുമാനത്തിലെ ഞെട്ടൽ മറച്ചുവച്ചില്ല. ധോണിയുടെ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും സുനിൽദേവ് സംഭാഷണത്തിൽ പറയുന്നുണ്ട്.

മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 54 റണ്‍സിനുമാണ് തോറ്റത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 152 റണ്‍സിന് ഓള്‍ഔട്ട് ആവുകയും ചെയ്തു. താന്‍ ഈ വിഷയം ഉന്നയിച്ച് ബിസിസിഐ പ്രസിഡന്‍റ് ശ്രീനിവാസന് കത്തയച്ചെന്നും വര്‍ഷങ്ങളായിട്ടും നടപടിയുണ്ടായില്ലെന്നും സുനില്‍ പറയുന്നുണ്ട്. ക്രിക്കറ്റിനുണ്ടാകുന്ന ഹാനി മാനിച്ചാണ് ഇത്രയും കാലം സംഭവം പുറത്തറിയിക്കാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ലോകത്തെ ഏറ്റവും മികച്ച അസോസിയേഷനാണ് ബിസിസിഐയെന്നും അതിനാൽ തന്റെ സംഭാഷണം റെക്കോർഡ് ചെയ്താൽ താൻ ഇതു നിഷേധിക്കുമെന്നും ദേവ് പറയുന്നതായി ടേപ്പിൽ കേൾക്കാമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :