ഈഡനില്‍ മുംബൈ രാജാക്കന്മാര്‍

ഐപിഎല്‍ , ക്രിക്കറ്റ് , രോഹിത് ശര്‍മ , മഹേന്ദ്രസിംഗ് ധോണി
കൊല്‍ക്കത്ത| jibin| Last Updated: തിങ്കള്‍, 25 മെയ് 2015 (09:14 IST)
ഈഡന്‍ ഗാര്‍ഡന്‍സിലെ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ധോണിപ്പടയെ 41 റണ്‍സിനു തറപറ്റിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും വിജയമാഘോഷിച്ചത്. സ്കോര്‍: മുംബൈ 20 ഓവറില്‍ അഞ്ചിന് 202, ചെന്നൈ സൂപ്പര്‍ കിംഗ്സ്-20 ഓവറില്‍ എട്ടിന് 161.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്രസിംഗ് ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽത്തന്നെ മുംബയ്യുടെ ആദ്യവിക്കറ്റ് വീഴ്ത്തി ചെന്നൈ താരങ്ങൾ ഉശിരുകാട്ടിയെങ്കിലും രണ്ടാംവിക്കറ്റിൽ രോഹിത് ശർമ്മയും സിമ്മോൺസും ചേർന്ന് മുംബയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. പിന്നീട് രോഹിത് ശര്‍മയും ലെന്‍ഡന്‍ സിമണ്‍സും കടന്നാക്രമിച്ചപ്പോള്‍ ഒന്നു ശ്വാസം വിടാന്‍ പന്ത്രണ്ടാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു ധോണിപ്പടയ്ക്ക്. ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായപ്പോള്‍ ചെന്നൈ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും പൊള്ളാര്‍ഡും റായിഡുവും ചേര്‍ന്ന് ആ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു.

ഓപ്പണർ ലെൻഡൽ സിമ്മോൺസ് (68), ക്യാപ്ടൻ രോഹിത് ശർമ്മ (50) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും കെയ്‌റോൺ പൊള്ളാഡ് (36), അമ്പാട്ടി റായ്ഡു (36 നോട്ടൗട്ട്) എന്നിവരുടെ ആക്രമണവുമാണ് മുംബയ്ക്ക് മികച്ച സ്കോർ നൽകിയത്.  രോഹിത്- സിമ്മോൺസ് സഖ്യം രണ്ടാം വിക്കറ്റിൽ 119റൺ കൂട്ടിച്ചേർത്തു. സിമ്മോൺസ് 45 പന്തിൽ എട്ട് ഫോറുംമൂന്ന് സിക്സും പറത്തിയപ്പോൾ രോഹിത് 26 പന്തിൽ ആറ് ഫോറും രണ്ട് സിക്സും പായിച്ചു. ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായശേഷം പൊള്ളാഡും അമ്പാട്ടിയും നാലാം വിക്കറ്റിൽ 71 റൺ കൂട്ടിച്ചേർത്തു. പൊള്ളാഡ് 18 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും പറത്തിയപ്പോൾ അമ്പാട്ടി 24 പന്തിൽ മൂന്ന് സിക്സുകളാണ് പറത്തിയത്.

മുംബൈയുടെ കൂറ്റന്‍ സ്കോര്‍ മറികടക്കണമെങ്കില്‍ ചെന്നൈയ്ക്ക് വെടിക്കെട്ട് തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ഡ്വയിന്‍ സ്മിത്ത്-മൈക് ഹസി സഖ്യത്തിന് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കാന്‍മാത്രമെയായുള്ളു. അഞ്ചാം ഓവറില്‍ ഹസി(4) വീണശേഷം സ്മിത്തും (48 പന്തില്‍ 57) റെയ്നയും (19 പന്തില്‍ 28)ചേര്‍ന്ന് ഒത്തുപിടിച്ചുനോക്കിയെങ്കിലും മുബൈയുടെ റണ്‍മലകയറാന്‍ അതുമതിയാവുമായിരുന്നില്ല. ധോണിയുടെ അതിമാനുഷപ്രപകടനം കാത്തിരുന്ന ആരാധകരെ നിരാശരാക്കി ക്യാപ്റ്റന്‍ കൂള്‍ മലിംഗയുടെ യോര്‍ക്കറിന് മുന്നില്‍ തലകുനിക്കുകകൂടി ചെയ്തതോടെ ചെന്നൈയുടെ അവസാന പിടച്ചിലും നിലച്ചു. 13 പന്തില്‍ 18 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. വാലറ്റത്ത് മോഹിത് ശര്‍മ(7 പന്തില്‍ 21) നടത്തിയ വെടിക്കെട്ട് ചെന്നൈയുടെ പരാജയഭാരം കുറച്ചു.

562 റണ്‍സുമായി സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ്പും 26 വിക്കറ്റുമായി ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഡ്വെയ്ന്‍ ബ്രാവോ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :