അഞ്ചു മിനിറ്റ് കൊണ്ട് തന്റെ കാര്യം തീരുമാനമായി: ശ്രീശാന്ത്

 ഐപിഎല്‍ വാതുവെപ്പ് , ബിസിസിഐ , ശ്രീശാന്ത് , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (14:10 IST)
ഐപിഎല്‍ വാതുവെപ്പില്‍ തന്റെ തലവര മാറ്റിമറിച്ച സംഭവത്തില്‍ അഞ്ച് മിനിറ്റുകൊണ്ടാണ് തനിക്കെതിരെ നടപടി വന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ തനിക്ക് ഒരു അവസരം പോലും നല്‍കിയില്ലെന്നും ശ്രീ വ്യക്തമാക്കി.

ക്രിക്കറ്റ് ലോകത്ത് തനിക്ക് ഒരു ഗോഡ്ഫാദറില്ലായിരുന്നു. ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ക്രിക്കറ്റിനെതിരെ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. സാഹചര്യ തെളിവുകള്‍ പോലും എനിക്കെതിരല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ബിസിസിഐ തലപ്പത്ത് മാറ്റമുണ്ടാകണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ പ്രതീക്ഷയുണ്ടെന്നും. ക്രിക്കറ്റിനെതിരെ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും. നിലവിലെ തെളിവുകള്‍ ഒന്നും തനിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്തയറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. ഈ വിഷയത്തില്‍ കോടതി കുറ്റക്കാരനായി കാണുമെന്ന് കരുതുന്നില്ലെന്നും ശ്രീ പറഞ്ഞു. കേരളത്തിന് വേണ്ടിയും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലും കൗണ്ടിയിലും കളിക്കണമെന്നാണ് പ്രതീക്ഷയെന്നും. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ച് ചിന്തിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :