ശ്രീശാന്തിന്റെ വിലക്ക്; വിഷയം പരിഗണനയിലെന്ന് ബിസിസിഐ

  ഐപിഎല്‍ കോഴ , ബിസിസിഐ , ശ്രീശാന്ത് , ടിസി മാത്യു , അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 28 ജൂലൈ 2015 (12:06 IST)
ഐപിഎല്‍ കോഴ വിവാദത്തില്‍ നിന്ന് കുറ്റവിമുക്‍തനായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍‌ ബിസിസിഐ പ്രത്യേക പ്രവര്‍ത്തക സമിതി ചേരും. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ശ്രീശാന്ത് കാത്തിരിക്കേണ്ടി വരുമെന്ന് ടിസി മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി പൊലീസിന്‍റെ അപ്പീലില്‍ തീരുമാനമാകുന്നത് വരെ കാത്തിരിക്കേണ്ടിവരും. അഴിമതി വിരുദ്ധസെല്ലിലെ ചിലരുടെ സാന്നിധ്യം മടങ്ങിവരവിന് തടസമാകുമോയെന്ന് അറിയില്ല. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംവിധാനമല്ല ബിസിസിഐയുടേതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഐപി‌എല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു. ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.

കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റി വിമുക്തനായാതിനാല്‍ ശ്രീശാന്തിനെതിരെയുള്ള വിലക്ക് നീക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :