കാമുകി ചതിച്ചു; പാക് അമ്പയര്‍ ആസാദ് റൗഫിന് വിലക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ബിസിസിഐ , ആസാദ് റൗഫ് പീഡനം , ലീന കപൂര്‍
മുംബൈ| jibin| Last Updated: വെള്ളി, 12 ഫെബ്രുവരി 2016 (17:39 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒത്തുകളിച്ചെന്ന ആരോപണം നേരിടുന്ന പാകിസ്ഥാന്‍ അമ്പയര്‍ ആസാദ് റൗഫിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അഞ്ച് വര്‍ഷത്തേക്ക് വിലക്കി. മുംബൈയിലെ ആസ്ഥാനത്ത് ചേര്‍ന്ന അച്ചടക്കസമിതിയുടേതാണ് തീരുമാനം. 2013 സീസണിലെ ഐപിഎല്ലില്‍ വാതുവെപ്പ് കാരില്‍ നിന്ന് പാക് അമ്പയര്‍ വിലകൂടിയ സമ്മാനങ്ങളും വസ്തുക്കളും കൈപ്പറ്റിയെന്നാണ് ആരോപണം.

ബിസിസി ഐയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ടൂര്‍ണമെന്റുകളിലോ ഈവന്റുകളിലോ കളിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ബിസിസിഐ , ആസാദ് റൗഫ് പീഡനം , ലീന കപൂര്‍


ആസാദ് റൗഫ് ഒത്തുകളിച്ചതായും വാതുവെപ്പ് കാരുമായി ഇദ്ദേഹത്തിന് പങ്കുണ്ടെന്നും മുംബൈയിലെ പ്രശസ്ത മോഡലായ ലീന കപൂര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ശ്രീലങ്കയില്‍ വെച്ചാണ് വാതുവെപ്പുകാരുമായി ഇടപാട് നടത്തിയതെന്നും ഇവരുമായി ആസാദിന് പങ്കുണ്ടെന്നും ലീന വ്യക്തമാക്കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ആസാദ് റൗഫ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നും ലീന കപൂര്‍ ആരോപിച്ചിരുന്നു. ഈ പരാതി ഇവര്‍ പിന്നീട് പിന്‍വലിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച് പാക് അമ്പയര്‍ രംഗത്തെത്തി. താന്‍ കളി വിവരങ്ങള്‍ ചോര്‍ത്തുകയും ഒത്തുകളിക്ക് കൂട്ടു നില്‍ക്കുകയും ചെയ്‌തുവെന്ന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :