മെല്‍‌ബണില്‍ കോഹ്‌ലിയുടെ അട്ടഹാസം; ബുമ്രയുടെ തീ പന്തുകള്‍ക്ക് മുമ്പില്‍ ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു

മെല്‍‌ബണില്‍ കോഹ്‌ലിയുടെ അട്ടഹാസം; ബുമ്രയുടെ തീ പന്തുകള്‍ക്ക് മുമ്പില്‍ ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു

  India , Australia , Melbourne, team india , ഓസ്‌ട്രേലിയ , ഷോണ്‍ മാര്‍ഷ് , ഇന്ത്യ , വിരാട് കോഹ്‌ലി , ചേതേശ്വര്‍ പൂജാര
മെല്‍ബണ്‍| jibin| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (08:05 IST)
മെല്‍‌ബണ്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ തകര്‍ച്ച നേരിടുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.

ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖവാജ (21), ഷോണ്‍ മാര്‍ഷ് (19), ട്രാവിസ് ഹെഡ് (20) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് നഷ്‌ടമായത്.

ജസ്‌പ്രിത് ബുമ്ര മൂന്ന് വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് നേടി.

സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെ നഷ്ടമായി. ഇഷാന്തിനെ ലെഗ് സൈഡില്‍ ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസും മടങ്ങി. ബുമ്രയെ ഹുക്ക് ചെയ്ത ഹാരിസ് ബൗണ്ടറി ലൈനില്‍ ഇഷാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ബുമ്രയുടെ അതിമനോഹരമായ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ഹെഡിന്റെ മടക്കം.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :