സ്‌റ്റെയിന്‍ കളിക്കുന്നില്ല; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

 ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് , ഡെയ്ല്‍ സ്റ്റെയിന്‍ , ക്രിക്കറ്റ് ടെസ്‌റ്റ്
നാഗ്പൂര്‍| jibin| Last Updated: ബുധന്‍, 25 നവം‌ബര്‍ 2015 (10:03 IST)
നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയെ തളയ്ക്കാന്‍ പതിവു സ്പിന്‍ പിച്ചാണ് നാഗ്പുരിലും ഒരുക്കിയിരിക്കുന്നത്. മൊഹാലി ടെസ്റിലെ തകര്‍പ്പന്‍ ജയത്തോടെ 1-0ത്തിനു മുന്നിലുള്ള ഇന്ത്യക്കു ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

രോഹിത് ശര്‍മയും അമിത് മിശ്രയും ടീമില്‍ ഇടം നേടി. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബൌളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ കളിക്കുന്നില്ല. ചണ്ഡീഗഡ് ടെസ്‌റ്റില്‍ മിന്നും ജയം നേടിയ വിരാട് കോഹ്‌ലിയും സംഘവും രണ്ടാം ടെസ്‌റ്റില്‍ ജയം ആവര്‍ത്തിക്കുമെന്നു കരുതിയെങ്കിലും മഴ വില്ലനാകുകയായിരുന്നു. ബംഗളൂരു ടെസ്‌റ്റ് മഴ തടസപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സാധ്യത ഇന്ത്യക്കായിരുന്നു. രണ്ടു ടെസ്‌റ്റുകളിലും സ്‌പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിരുന്നത്. അശ്വിനും ജഡേജയം നയിക്കുന്ന സ്‌പിന്‍ ഡിപ്പാര്‍ട്ടുമെന്റ് മൂന്നാം ടെസ്‌റ്റിലും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്.

അതേസമയം, സന്ദര്‍ശകര്‍ സമ്മര്‍ദ്ദത്തിന്റെ വക്കിലാണ്. ലോക ഒന്നാം നമ്പറായ ഹഷിം അംലയേയും സംഘത്തിനേയും

സ്‌പിന്‍പിച്ചുകളാണ് ചതിച്ചത്. തങ്ങളുടെ പേരു കേട്ട പേസ് ബോളിംഗ് നിരയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തതും ബാറ്റിംഗ് നിര ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്കു മുന്നില്‍ തകരുന്നതുമാണ് അവരുടെ പ്രശ്‌നം. മൂന്നാം ടെസ്‌റ്റില്‍ ജയം സ്വന്തമാക്കി എങ്ങനെയും പരമ്പരയില്‍ ഒപ്പമെത്താനാണ് സന്ദര്‍ശകര്‍ ശ്രമിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :