കിവികള്‍ക്ക് പിഴച്ചതെവിടെ ?; നാലാം ദിനം കോഹ്‌ലിക്ക് ഒരു ലക്ഷ്യമുണ്ട്

അഞ്ഞൂറിന്റെ പകിട്ടില്‍ ഇന്ത്യ, കറങ്ങി വീണ് ന്യൂസിലന്‍ഡ് - കാണ്‍പൂരില്‍ കളി മാറുന്നു

  india newzeland test , india , newzeland , cricket , team india , kohli , test , ഇന്ത്യ , ന്യൂസിലന്‍ഡ് , ക്രിക്കറ്റ് , ടെസ്‌റ്റ് , ടീം ഇന്ത്യ , കോഹ്‌ലി , മുരളി വിജയ് , ലോകേഷ് രാഹുല്‍ , ധോണി
കാൺപൂർ| jibin| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (17:24 IST)
സ്‌പിന്നര്‍മാരുടെ മികവില്‍ ന്യൂസിലൻഡിനെതിരായ അതിവേഗം കൂടാരം കയറ്റിയ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാരയും (50*), മുരളി വിജയിയുമാണ് (64*) ക്രീസില്‍. 38 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പുറത്തായത്. ഇന്ത്യക്ക് ഇപ്പോള്‍ 215 റണ്‍സിന്റെ ലീഡ് ഉണ്ട്.

നാലാം ദിവസം അതിവേഗത്തില്‍ സ്‌കോര്‍ നേടി മികച്ച ലീഡ് സ്വന്തമാക്കിയശേഷം ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സിന് ക്ഷണിക്കാനാണ് വിരാട് കോഹ്‌ലിയുടെ നീക്കം. 400 റണ്‍സിന് മുകളില്‍ ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ലക്ഷ്യം. പഴകം തോറും സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കോഹ്‌ലിയും സംഘവും കരുതുന്നത്.

സ്‌പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയുടെ ശക്‌തമായ തിരിച്ചുവരവാണ് മൂന്നാം ദിനം കണ്ടത്. 152/1 എന്ന ശക്‌തമായ നിലയിൽ മൂന്നാം ദിനം തുടങ്ങിയ കിവീസ് 262 റൺസിന് കൂടാരം കയറിയതോടെ 56 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഇന്ത്യക്ക് സാധിച്ചതോടെയാണ് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായത്.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. സ്കോർ: ഇന്ത്യ–318, ന്യൂസീലൻഡ്–262. 34 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ 30.5 ഓവറില്‍ 93 റണ്‍സ് വഴങ്ങിയാണ് നാല് കിവീസ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 75 റൺസിനും ഓപ്പണർ ടോം ലാതം 58 റൺസിന് പുറത്തായ ശേഷം കിവീസ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. മധ്യനിരയിൽ ലൂക്ക് റോഞ്ചി (38), മിച്ചൽ സാറ്റ്നർ (32), ബിജെ വാട്ലിംഗ് (21) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

റോസ് ടെയ്‌ലര്‍ ജഡേജയും പന്തില്‍ പൂജ്യനായി മടങ്ങിയത് സന്ദര്‍ശകര്‍ക്ക് കനത്ത തിരിച്ചടിയായി. ക്രാഗ് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സോധിയും ബോള്‍ട്ടും വാഗ്നെറും പൂജ്യരായി മടങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :