ഡു പ്ലെസിക്കും അംലയ്ക്കും സെഞ്ചുറി; ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്

   ലോകകപ്പ് ക്രിക്കറ്റ് , ദക്ഷിണാഫ്രിക്ക- അയര്‍ലന്‍ഡ് മത്സരം , ക്രിക്കറ്റ്
കാന്‍ബറ| jibin| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (11:37 IST)
ലോകകപ്പ് പൂള്‍ ബിയിലെ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ സ്കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 255 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഹാഷിം അംലയും (140*), ഹാഫ് ഡു പ്ലെസിയുമാണ് (106) ക്രീസില്‍. ഒരു റണ്‍ നേടിയ ക്വിന്റണ്‍ ഡി കോക്കാണ് പുറത്തായ താരം.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവിലിയേഴ്സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി ലഭിച്ചു. ഒരു റണ്‍ നേടിയ ഡി കോക്കിനെ മൂന്നാം ഓവറില്‍ മൂണി പുറത്താക്കുകയായിരുന്നു. മുന്നാമനായി ക്രീസിലെത്തിയ ഡു പ്ലെസി കഴിഞ്ഞ മത്സരങ്ങളിലെ അതേ ഫോം തുടരുകയായിരുന്നു.

അംലയുമായി ചേര്‍ന്ന് പതിയ തുടങ്ങിയ ഡു പ്ലെസി പിന്നീട് ടോപ്പ് ഗിയറില്‍ എത്തുകയായിരുന്നു. സിംഗളുകളും ഫോറുകളും പതിവായതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഇതുവരെ 243 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :