പാക് നെഞ്ചിലേക്ക് ഓസീസിന്റെ തീപ്പന്തുകള്‍; 213ന് ഓള്‍ഔട്ട്

  ലോകകപ്പ് ക്രിക്കറ്റ് , ഓസ്‌ട്രേലിയ പാകിസ്ഥാന്‍ ക്രിക്കറ്റ് , മിസ്‌ബാ
അഡ്‌ലെയ്‌ഡ്| jibin| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (12:40 IST)
ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയന്‍ പേസ് ബോളിംഗിന് മുന്നില്‍ പാകിസ്ഥാന്‍ തരിപ്പണമായി. 49.5 ഓവറില്‍ 213 റണ്‍സിന് പേരു കേട്ട പാകിസ്ഥാന്‍ ബാറ്റിംഗ് നിര ഓള്‍ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജോഷ് ഹെയ്‌സ്‌വുഡാണ് അവരെ തകര്‍ത്തത്.

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ മിസ്‌ബാ ഉള്‍ ഹഖ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനത്തെ തെറ്റിച്ചു കൊണ്ട് ഓപ്പണർമാരായ അഹമ്മദ് ഷെഹസാദ് (5), സർഫ്രാസ് അഹമ്മദ് (10) എന്നിവര്‍ വളരെ വേഗം കൂടാരം കയറുകയായിരുന്നു. ഷെഹസാദിനെ ജോഷ് ഹെയ്‌സ്‌വുഡ് പുറത്താക്കിയപ്പോള്‍ സർഫ്രാസിനെ മിച്ചല്‍ സ്‌റ്റാര്‍ക്ക് തിരിച്ചയക്കുകയായിരുന്നു.

പിന്നീട് ഹാരിസ് സൊഹൈലും മിസ്‌ബയും ചെര്‍ന്ന് പാകിസ്ഥാനെ കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയില്‍ അനാവശ്യ ഷോട്ട് കളിച്ച സൊഹൈല്‍ (41) മിച്ചല്‍ ജോണ്‍‌സണ് വിക്കറ്റ് നല്‍കുകയായിരുന്നു. 73 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പിന്നീട് മിസ്‌ബയും (34) ഉമര്‍ അക്‍മലും (20) ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

പിന്നീട് നിശ്ചിത ഇടവേളകളില്‍ പാക് വിക്കറ്റുകള്‍ കൊഴിയുകയായിരുന്നു. സൊഹെയ്‌ബ് മഖ്‌സൂദ് (29), ഷാഹിദ് അഫ്രിദി (23), വഹാബ് റിയാസ് (16), സൊഹൈല്‍ ഖാന്‍ (4), ഇഷാന്‍ അദില്‍ (15), രഹത് അലി (6) എന്നിവരാണ് മറ്റ് സ്‌കേറര്‍മാര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :