മരിയന്‍ നഷ്ടങ്ങളുടെ തമ്പുരാട്ടി

marion
FILEFILE
വടക്കന്‍ കരോലിന യൂണിവെഴ്‌സിറ്റിയില്‍ ജേര്‍ണലിസം ബിരുദം നേടിയ മരിയന്‍ ട്രാക്കില്‍ മാത്രമല്ല മികവ് തെളിയിച്ചിട്ടുള്ളത്. കരോലിനാ യൂണിവേഴ്‌സിറ്റിയുടെ ബാസ്ക്കറ്റ്ബോള്‍ ടീമിലെ മികച്ച കളിക്കാരി കൂടിയായിരുന്നു ജോണ്‍സ്. അവരുടെ മികവിന്‍റെ കാലത്ത് 92-10 എന്ന സ്കോര്‍ ഒരു റെക്കോഡായിരുന്നു. മാത്രമല്ല എന്‍ സി എ എ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം ടീമിനെ വിജയിപ്പിക്കുക കൂടി ചെയ്‌‌തു.

അത്‌ലറ്റിക്‍സിലേക്ക് മരിയന്‍ജോണ്‍സ് തിരിയുന്നത് 1996 ലായിരുന്നു. ഒളിമ്പിക്സിനുള്ള ബാസ്ക്കറ്റ് ബോള്‍ ടീമില്‍ പരുക്ക് സ്ഥാനം നഷ്ടപ്പെടുത്തിയപ്പോള്‍ മുതല്‍. ജോണ്‍സിലെ അത്‌ലറ്റ് പുറത്തു വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത വര്‍ഷം തന്നെ ഏതന്‍സില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ വിജയം നേടിയെങ്കിലും ലോംഗ് ജമ്പില്‍ പത്താമതായി. 1999 ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണവും ലോംഗ് ജമ്പില്‍ വെങ്കലവും നേടാനായി.

WEBDUNIA|

മഹാന്‍‌മാരായ മിക്ക കായിക താ‍രങ്ങളേയും പോലെ മരിയന്‍റെ ബാല്യവും അരക്ഷിതാവസ്ഥ നിറഞ്ഞതായിരുന്നു. രണ്ടു വയസ്സുള്ളപ്പോള്‍ തന്നെയും അമ്മയേയും ഉപേക്ഷിച്ചു പോയ അച്ഛന്‍റെ മുഖമൊന്നു കാണാന്‍ കൊച്ചു മരിയന്‍ ഒരു പാട് കൊതിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ജീവിതത്തിലേക്ക് പുതിയൊരാളെത്തി. ഇറാ ടോളര്‍ രണ്ടാം അച്ഛനായി ജോണ്‍സിന്‍റെ കടന്നു വരുന്നത് അഞ്ചാം വയസ്സിലാണ്.

ഏറെ സ്നേഹ സമ്പന്നനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്നേഹം ഏഴു വര്‍ഷമേ ജോണ്‍സിനു അനുഭവിക്കാനായുള്ളൂ. വിടാതെ പിന്തുടരുന്ന ദുരന്തം ഇത്തവണ ഹൃദയാഘാത രൂപത്തിലെത്തി ടോളറുമായി കടന്നു കളഞ്ഞു. അതിനു ശേഷം ഒരു ഉപദേശകന്‍ പോലുമില്ലാതെയാണ് മരിയന്‍ മികവിലേക്കു കുതിച്ചത്.

2000 സിഡ്നി ഒളിമ്പിക്‍സി മാധ്യമങ്ങളുടെ ഇഷ്ടതാരമായ മരിയന്‍ താന്‍ അഞ്ചു മെഡല്‍ നേടുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഉത്തേജക മരുന്നിന്‍റെ പിന്തുണയോടെയായിരുന്നെങ്കിലും മൂന്നു സ്വര്‍ണ്ണവും രണ്ടു വെങ്കലവുമായി പറഞ്ഞ വാക്ക് ജോണ്‍സ് പാലിക്കുകയും ചെയ്തു. അതിനു മുമ്പ് വരെ ഇത്തരമൊരു പ്രകടനം ഒരു വനിതാ അത്‌ലറ്റുകളും നടത്തിയിട്ടുണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :