മരിയന്‍ നഷ്ടങ്ങളുടെ തമ്പുരാട്ടി

marion jones
FILEFILE

ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ കറുപ്പിന്‍റെയും വശ്യതയുടേയും സൌന്ദര്യത്തിന്‍റെയും പ്രതിരൂപമായിരുന്നു മരിയന്‍ ജോണ്‍സ്. കഴിഞ്ഞ മാസം വരെ അമേരിക്കയുടെ മാത്രമല്ല കായിക പ്രേമികളുടെയെല്ലാം മനസ്സില്‍ ജോണ്‍സ് ട്രാക്കിലെ രാജകുമാരി തന്നെയായിരുന്നു. അത്‌ലറ്റിക്‍സിനു പുറത്ത് ബാസ്ക്കറ്റ് ബോളിലും മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ച ഈ ജേര്‍ണലിസം ബിരുധധാരി ഇപ്പോള്‍ ലോകത്തിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പ്രേമികള്‍ക്ക് നല്‍കുന്ന സ്മരണ ദുരന്തത്തിന്‍റെയാണ്.

ജോണ്‍സിന്‍റെ നിഷ്‌ക്കളങ്കമായ ചിരിക്കു പിന്നിലെ ചതി കായിക പ്രേമികള്‍ തിരിച്ചറിഞ്ഞത് 2007 ഒക്ടോബര്‍ പകുതിക്കായിരുന്നു. അഞ്ചു മെഡലുകള്‍ നേടിയ സിഡ്നി 2000 ഒളിമ്പിക്‍സില്‍ താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്; 31 വയസ്സിനിടയില്‍ അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കൂട്ടത്തില്‍ ഒന്നു കൂടി.

നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നും നഷ്ടങ്ങളുടെ കുഴിയിലേക്കുള്ള മരിയന്‍ ജോണ്‍സിന്‍റെ പതനം വിസ്മയാവഹമായിരുന്നു. ഒരു മാസം മുമ്പ് വരെ ഒളിമ്പിക്‍സില്‍ അഞ്ചു മെഡലുകള്‍ നേടിയ താരം എന്ന പേരില്‍ കായിക പ്രേമികള്‍ ആരാധനയോടെ ഓര്‍ത്തിരുന്ന പേരിനു പെട്ടെന്നാണ് വില്ലന്‍ പരിവേഷം ലഭിച്ചത്. ട്രാക്കിലെ റാണി എന്ന പദവിയില്‍ നിന്നുള്ള വീഴ്ച.

കറുത്തവളെങ്കിലും അമേരിക്കക്കാര്‍ക്കു ഒന്നാകെ പ്രിയപ്പെട്ടവളും മോഡലും കായിക താരവുമൊക്കെയായ ജോണ്‍സിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ പെട്ടെന്നായിരുന്നു. മുമ്പ് ഒന്നിലധികം തവണ മരുന്നടിക്ക് സംശയിക്കപ്പെട്ടപ്പോഴൊക്കെ തന്നെ തുണച്ച ഭാഗ്യം മനസ്സാക്ഷിക്കുത്തായി തിരിഞ്ഞു കുത്താന്‍ തുടങ്ങിയതോടെയാണ് താന്‍ സത്യസന്ധമായിട്ടല്ല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നതെന്ന് മരിയന്‍ജോണ്‍സ് വിളിച്ചു പറഞ്ഞത്.

WEBDUNIA|
മരിയന്‍റെയും ജോര്‍ജ്ജ് ജോണ്‍സിന്‍റെയും പുത്രിയായി ലോസ് ഏഞ്ചത്സില്‍ 1975 ഒക്ടോബര്‍ 12 നായിരുന്നു മരിയന്‍ ജോണ്‍സിന്‍റെ ജനനം. ചെറുപ്പത്തില്‍ നന്നേ തടിച്ചിയായിരുന്നെങ്കിലും മരിയന്‍ജോണ്‍സിലെ അത്‌ലറ്റ് ഒരു കൊടുങ്കാറ്റു പോലെയാണ് അമേരിക്കന്‍ കായിക രംഗത്തേക്ക് ഉയര്‍ന്നു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :