ഫുട്ബോള്‍ രാജാവിന്‌ നാല്‍പ്പത്തേഴ്

maradona
ANIFILE
1995: അര്‍ജന്‍റീനയിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍ ടീമുകളെ പരിശീലിപ്പിച്ചു. ദക്ഷിണകൊറിയയില്‍ ഒരു പരിശീലനമത്സരത്തില്‍ ബൊക്കോ ജൂനിയേഴ്‌സിനുവേണ്ടി കളിച്ചു. ഒരു ടെലിവിഷന്‍ ഡോക്യുമെന്‍ററിയില്‍ കൊക്കെയിന്‍ ഉപയോഗം നിറുത്തിയതായും കുടുംബത്തിനായി ജീവിക്കാന്‍ തുടങ്ങിയതായും മറഡോണ പ്രഖ്യാപിച്ചു.

1996: സ്വിസ്‌ ഡ്രഗ്‌ ക്ലിനിക്കില്‍ ഉത്തേജക മരുന്നിനെതിരെ ചികിത്സ നടത്തി. എപ്പോള്‍ വേണമെങ്കിലും മറണോഡ മരിക്കാമെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കി.

1997: ഫുട്ബോളില്‍ വീണ്ടും മടങ്ങിയെത്തി. എന്നാല്‍ ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി കളിക്കാനിറങ്ങിയ മറഡോണ വീണ്ടും ഉത്തേജകമരുന്ന്‌ പരിശോധനയില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തി. മൂത്രത്തില്‍ കൊക്കയിന്‍റേ അംശമുണ്ടെന്നായിരുന്നു ബൊക്കാ ജൂനിയേഴ്‌സ്‌ അന്ന്‌ പറഞ്ഞത്‌.

2000: കൊക്കൈന്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായ ഹൃദയപ്രശ്നങ്ങള്‍ക്ക്‌ ചികിത്സയ്ക്കായി ഉറഗ്വായിലെ ആശുപത്രിയില്‍ കിടന്നു. ‘ഐ ആം മറഡോണ’ എന്ന ആത്‌മകഥ പുറത്തിറക്കി. രാജ്യത്തെ ബെസ്റ്റ് സെല്ലറില്‍ ഒന്നായിരുന്നു പുസ്തകം.
ഈ വര്‍ഷം തന്നെ നൂറ്റാണ്ടിലെ ഫുട്ബോള്‍ താരത്തിനുള്ള ആരാധകരുടെ വോട്ടെടുപ്പില്‍ 53.6 ശതമാനം വോട്ടില്‍ മറഡോണ മുന്നിലെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഫുട്ബോള്‍ ഫാമിലി എന്ന കമ്മറ്റിയെ വച്ച് ഫിഫ വോട്ടിംഗ് രണ്ടാമതു നടത്തിയപ്പോള്‍ പെലെ ഒന്നാമതായി. ഈ നടപടിയില്‍ മറഡോണ പൊട്ടിത്തെറിച്ചു.

2001 ല്‍ മറഡോണയോടുള്ള ആദര സൂചകമായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പത്താം നമ്പര്‍ ജേഴ്‌സി മാറ്റി വയ്‌ക്കാന്‍ ഒരുങ്ങി. എന്നാല്‍ ഫിഫയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിച്ചു.

2002 ല്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ 96 ലോകകപ്പില്‍ കണ്ടെത്തിയ രണ്ടാമത്തെ ഗോള്‍ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളായി ആരാധകര്‍ വോട്ടു നല്‍കി.

2003 ല്‍ അര്‍ജന്‍റീനിയോ ജൂനിയേഴ്‌സ് അവരുടെ സ്റ്റേഡിയത്തിനു മറഡോണയുടെ പേര് നല്‍കി.

2004 ഏപ്രില്‍ 18 :ഫുട്ബോള്‍ മത്‌സരം കാണുന്നതിനിടെ ഹൃദ്‌രോഗം ബാധിച്ച മറഡോണയെ ഗുരുതരാവസ്ഥയില്‍ ബ്യൂണസ്‌ അയേഴ്‌സിലെ അശുപത്രിയിലാക്കി.

2005 ല്‍ ബൊക്കയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തിയ മറഡോണ ബൊക്കയെ മികച്ച നിലയിലേക്ക് ഉയര്‍ത്തി. ഇതേ വര്‍ഷം തന്നെ അര്‍ജന്‍റീന ടെലിവിഷന്‍റെ ‘നൈറ്റ് ഓഫ് ടെന്‍’ എന്ന പരിപാടിയുടെ അവതാരകനായി എത്തി. ഷോയില്‍ ആദ്യം ഇന്‍റര്‍വ്യൂ നടത്തിയത് ഇതിഹാസ താരം പെലെയെയായിരുന്നു. അതിനു ശേഷം മൈക്ക് ടൈസണ്‍, സിദാന്‍, റൊണാള്‍ഡീഞ്ഞോ, ക്രെസ്പോ ഫിഡെല്‍ കാസ്ട്രോ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ചു.

2006 സെര്‍ബിയന്‍ ചലച്ചിത്ര പ്രവര്‍ത്തകനായ എമിര്‍ കുസ്തൂറിക്ക മറഡോണയുടെ ജീവിതം ആധാരമാക്കി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ ചിത്രം 2007 ല്‍ ഇതു പുറത്തു വരും.
maradona
ANIFILE


WEBDUNIA|
1994: ക്ലബ്ബിന്‍റേ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നാരോപിച്ച്‌ മറഡോണയെ നേവല്‍സ്‌ പുറത്താക്കി. പത്രപ്രവര്‍ത്തകരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചത്‌ വിവാദമായി.ഈ കേസില്‍ പിന്നീട്‌ ജാമ്യം എടുത്തു. ലോകകപ്പിന്‌ മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഗോളടിച്ചു. ലോകകപ്പിലെ ആദ്യ രണ്ട്‌ കളികളില്‍ അര്‍ജന്‍റീനയെ ജയത്തിലേക്ക്‌ നയിച്ചു. പിന്നീട്‌ ഉത്തേജകമരുന്ന്‌ പരിശോധനയില്‍ പിടിക്കപ്പെട്ടതോടെ ലോകകപ്പില്‍ നിന്നും പിന്‍‌മാറേണ്ടി വന്നു. ഇതേ കുറ്റത്തിന്‌ 15 മാസത്തെ വിലക്കും 10,000 ഡോളര്‍ പിഴയും മറഡോണക്ക്‌ ശിക്ഷയായി ലഭിച്ചു.

എതിരാളികളായ അര്‍ജന്‍റീന-ബ്രസീല്‍ ഫുട്ബോളിലെ സൌഹൃദമായി മാറിയ മറഡോണ ഒരിക്കല്‍ അയല്‍ക്കാരുടെ ജേഴ്‌സിയിലും പ്രത്യക്ഷപ്പെട്ടു. ബ്രസീലിലെ ‘ഗ്വരാന അന്‍റാര്‍ട്ടിക്ക’ എന്ന ശീതള പാനീയത്തിന്‍റെ പരസ്യത്തിനായി സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോയോടും കാകയോടും ഒപ്പമായിരുന്നു. എന്നാല്‍ ഇതു പിന്നീട് വിവാദമാകുകയും പാനീയം അര്‍ജന്‍റീനയില്‍ നിരോധിക്കുകയും ചെയ്‌‌തു. അതുകൊണ്ട് ഡീഗോ ബ്രസീലുകാരനായുള്ള പരസ്യം അര്‍ജന്‍റീന ആരാധകര്‍ക്ക് കാണാനായത് നെറ്റിലൂടെയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :