ഫുട്ബോള്‍ രാജാവിന്‌ നാല്‍പ്പത്തേഴ്

maradona
ANIFILE


മറഡോണയുടെ പ്രഹര ശേഷി ഏറ്റവും കണ്ട 86 ലോകകപ്പില്‍ അഞ്ചു ഗോളടിക്കുകയും അഞ്ചെണ്ണത്തിനു അവസരം ഒരുക്കുകയും ചെയ്‌‌തു. ഏതൊരു എതിരാളിയുടെയും പേടി സ്വപ്നമായ മിഡ്ഫീല്‍ഡര്‍, ഗോളവസരം ഒരുക്കുന്നതിലും ഫ്രീകിക്കിലും വിദഗ്‌ദന്‍, ഒറ്റയ്ക്ക്‌ മുന്നേറി ഗോള്‍ നേടാന്‍ കഴിവുള്ള പ്രതിഭാധനന്‍....മറഡോണയ്ക്ക്‌ വിശേഷണങ്ങള്‍ ഏറെയായിരുന്നു. അതോടോപ്പം വിവാദങ്ങളും മറഡോണ തന്‍റേ കളി തോഴാനായി കൊണ്ടുനടന്നു.

WEBDUNIA|
1976 ല്‍ അര്‍ജന്‍റീനാ ജൂനിയേഴ്‌സിനു വേണ്ടി ഫസ്റ്റ്‌ ക്ലാസ്‌ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച മറഡോണ 692 മത്സരങ്ങളില്‍ പങ്കെടുത്തു. 351 ഗോളുകളും ഈ മധ്യനിരക്കാരന്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ മറഡോണയുടെ ആദ്യ കളി 1977 ഫെബ്രുവരി 27ന്‌ ഹങ്കറിയ്ക്കെതിരെയായിരുന്നു. 91 കളികളില്‍ ദേശീയ ടീമില്‍ ഉണ്ടായിരുന്ന മറഡോണ നാല്‌ ലോകകപ്പുകളിലായി 21 മത്സരങ്ങള്‍ കളിച്ചു. 34 ഗോളുകളും മറഡോണ അര്‍ജന്‍റീനയ്ക്കായി നേടി
ഉത്തേജക മരുന്നു വിവാദം അമിതമായ കൊക്കൈയ്‌ന്‍ ഉപയോഗം ക്ലബ്ബുമായി ഉടക്ക് എന്നിവയെല്ലാം അര്‍ജന്‍റീന താരത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. 1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോട് പരാജയപ്പെട്ടു കിരീടം നഷ്ടമായി. 94 ല്‍ ടീമിലേക്ക് മടങ്ങിവരികയും ഗ്രീസിനെതിരെയുള്ള ആദ്യ മത്സരത്തിനു ശേഷം മയക്കു മരുന്നു വിവാദത്തില്‍ പെട്ട് പുറത്താകുകയും ചെയ്‌‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :