ഗുഡ്...ബൈ ഹെനിന്‍

PROPRO
1999 ല്‍ പതിനാറാം വയസ്സില്‍ ജൂണിയര്‍ ചാമ്പ്യനായി തുടങ്ങിയ ഹെനിന്‍ ആന്‍റ്വെര്‍‌‌പ്പില്‍ ഫ്രഞ്ച് താരം സാരാ പിറ്റ് കോവ്‌സിയെ പരാജയപ്പെടുത്തിയാണ് തന്നിലൂടെ ഒരു ലോകചാമ്പ്യന്‍റെ വരവ് അറിയിച്ചത്. 2000 ല്‍ ഒരു ഒന്നാം നമ്പര്‍ താരത്തിനെതിരെ ആദ്യമായി പൊരുതി. മാര്‍ട്ടീന ഹിഞ്ജിസിനെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൌണ്ടില്‍ നേരിട്ടു.

2001 ല്‍ ടെന്നീസില്‍ ഏറെ കേട്ട പേര് ഹെനിന്‍റെതായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയ അവര്‍ വിംബിള്‍ഡണ്‍ ഫൈനലിലും കടന്നു. നാട്ടുകാരി കിം ക്ലിസ്റ്റേഴ്‌സിനൊപ്പം ഫെഡറേഷന്‍ കപ്പും ഷോക്കേസില്‍ എത്തിച്ചു. 2002 ല്‍ നാല് ഫൈനലില്‍ എത്തിയ ഹെനിന്‍ ജര്‍മ്മന്‍ ഓപ്പണില്‍ കിരീടവും നേടി. 2003 ല്‍ 5 ല്‍ നിന്നും 1 ല്‍ എത്തി.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസ് വില്യംസിനോട് പരാജയപ്പെട്ടെങ്കിലും ദുബായ് മാസ്റ്റേഴ്‌സില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന മോണിക്കാ സെലസിനെ ആദ്യമായി കീഴടക്കി.അതിനു പിന്നാലെ ദക്ഷീണ കരൊളിനയിലെ ഫാമിലി കപ്പില്‍ വീനസിനോട് പകരം വീട്ടുകയും ചെയ്തു. ഇതിനിടയില്‍ പരിശീലകനായിരുന്ന കാര്‍ലോസിനോട് പ്രണയവും വേര്‍പിരിയലുമെല്ലാം ഹെനിനെ വാര്‍ത്തകളില്‍ നിറച്ചു.

ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണും ഒളിമ്പിക് കിരീടവുമായിട്ടാണ് 2004 അവസാനിപ്പിച്ചത്. 2005 ല്‍ ക്ലേ കോര്‍ട്ടിന്‍റെ രാജ്ഞിയായി മാറിയ ഹെനിന്‍ 62 മിനിറ്റിനുള്ളില്‍ മേരി പിയേഴ്‌സിനെതിരെ 6-1, 6-1 ന്‍ മത്സരം അവസാനിപ്പിച്ച് കിരീടം നേടുമ്പോള്‍ അത് ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ഫൈനലായി.

WEBDUNIA|
2006 പലതരം പരുക്കിന് വിധേയയായ ഹെനിന് ദൌര്‍ഭാഗ്യങ്ങളുടെ വര്‍ഷമായിരുന്നു. എന്നിരുന്നാലും ഫ്രഞ്ച് വിംബിള്‍ഡന്‍ ഓപ്പണ്‍ കിരീടങ്ങള്‍ പിടിച്ചെടുത്തു. 2007 ല്‍ തുടര്‍ച്ചയായി രണ്ട് ടൂര്‍ണമെന്‍റില്‍ പരാജയപ്പെട്ട ശേഷം താന്‍ ആദ്യ കിരീട നേട്ടം നടത്തിയ ആന്‍റ് വെര്‍പ്പ് ടൂര്‍ണമെന്‍റിന് മുമ്പേ തിരിച്ചിറക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :