കിവീസില്‍ ഉയര്‍ന്ന രണ്ടാം വന്‍‌മതില്‍

മഹേഷ് പത്തനംതിട്ട

PTI
സാഹചര്യങ്ങള്‍ക്കനുസരിച്ച് കേളീശൈലി മാറ്റുക എന്നതാണ് ഒരു കളിക്കാരന്‍റെ പ്രധാന കഴിവ്. ആക്രമണത്തിലോ പ്രതിരോധത്തിലോ മാത്രം എപ്പോഴും ഊന്നി കളിക്കാന്‍ കളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ചിലപ്പോള്‍ ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്കും പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്കും ചുവടുമാറ്റേണ്ടിവരും. ഈ ചുവടുമാറ്റമായിരുന്നു ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിനെ ശ്രദ്ധേയനാക്കിയത്.

ഇന്ത്യയ്ക്ക് ഏറ്റവും നിര്‍ണ്ണായകമായ അവസരങ്ങളില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയാണ് ഗംഭീര്‍ കിവീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ താരമായത്. ഈ സെഞ്ച്വറികള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം ഘോഷിക്കുന്ന വിജയചരിത്രം മറ്റൊന്നാകുമായിരുന്നു.

നിരാശപ്പെടുത്തുന്ന പ്രകടനത്തോടെയായിരുന്നു ന്യൂസിലാന്‍ഡിലും ഗംഭീറിന്‍റെ തുടക്കം. കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍‌വേട്ടക്കാരനായിരുന്ന ഗംഭീറിന് കിവീസിനെതിരെ നടന്ന രണ്ട് ട്വന്‍റിയിലും ശോഭിക്കാനായില്ല. ആദ്യ മത്സരത്തില്‍ ആറ് റണ്‍സും രണ്ടാം ട്വന്‍റിയില്‍ 10 റണ്‍സുമായിരുന്നു ഗംഭീറിന്‍റെ സംഭാ‍വന.

WEBDUNIA| Last Modified ചൊവ്വ, 7 ഏപ്രില്‍ 2009 (19:23 IST)
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിന്നൊഴിവായ ഗംഭീര്‍ വെല്ലിംഗ്ടണിലെ രണ്ടാം ഏകദിനത്തില്‍ 30 റണ്‍സ് മാത്രമായിരുന്നു നേടിയത്. ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ ഗംഭീറിന്‍റെ സംഭാവന 15 റണ്‍സിലൊതുങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :