സമാനതകളില്ലാതെ വോണ്‍!

ബിനു സി തമ്പാന്‍

PTIPTI
ബൌളിങ്ങ് എന്നാല്‍ ഫാസ്റ്റ് ബൌളിങ്ങാണ് എന്ന കരുതിയിരുന്ന ക്രിക്കറ്റ് ലോകത്ത് ലെഗ് സ്പിന്‍ എന്ന കലയിലൂടെയും ഒരു ബൌളര്‍ക്ക് ഉന്നതങ്ങളിലേക്ക് ഉയരാമെന്ന് തെളിയിച്ചാണ് ഷെയിന്‍ വോണ്‍ എന്ന് ഓസ്ട്രേലിയക്കാരന്‍ ഇതിഹാസ താരമായി മാറിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചുകളില്‍ മാത്രം ഫലം കണ്ടിരുന്ന സ്പിന്‍ ബൌളിങ്ങിനെ ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും വേഗമേറിയ പിച്ചുകളിലും വിജയമാക്കി മാറ്റിയതോടെ വോണ്‍ സ്പിന്‍ മാന്ത്രികന്‍ എന്ന പേരും സ്വന്തമാക്കി.

ലോക ക്രിക്കറ്റില്‍ ആദ്യമായി എഴുന്നൂറ് വിക്കറ്റ് തികച്ച താരമായ വോണ്‍ എന്നാല്‍ തന്‍റെ കളി മികവിനെക്കാളുപരി വിവാദ നായകനായാണ് പലപ്പോഴും മാധ്യമ തലക്കെടുക്കളില്‍ ഇടം നേടിയത്. വിക്ടോറിയയില്‍ 1969 സെപ്തംബര്‍ 19ന് ജനിച്ച വോണ്‍ വിക്ടോറിയ ടീമിന് വേണ്ടി കളിച്ചാണ് ക്രിക്കറ്റിന്‍റെ മുഖ്യധാരയിലേക്ക് എത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 1992ല്‍ ഇന്ത്യക്കെതിരെ സിഡ്നിയിലായിരുന്നു വോണിന്‍റെ അരങ്ങേറ്റം. പിന്നീട് 2007ലെ ആഷസ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് വരെ ഓസ്ട്രേലിയന്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു വോണ്‍. ഇടക്കാലത്ത് മങ്ങിയ ഫോമിന്‍റെയും വിവാദങ്ങളുടെയും പേരില്‍ ടീമില്‍ നിന്ന് പുറത്തായെങ്കിലും ശക്തമായി മടങ്ങിയെത്തിയ വോണ്‍ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയാണ് എതിരാളികള്‍ക്ക് മറുപടി നല്‍കിയത്.

ഇന്ത്യക്കെതിരെ 2004 ഒക്ടോബറില്‍ നടന്ന് ചെന്നൈ ടെസ്റ്റില്‍ ഇര്‍ഫാന്‍ പത്താനെ പുറത്തക്കി കൊണ്ടാണ് വോണ്‍ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയത്. ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍റെ 532 വിക്കറ്റിന്‍റെ റെക്കോഡാണ് വോണ്‍ അന്ന് മറികടന്നത്. പിന്നീട് വോണ് വിരമിച്ചതിന് ശേഷമാണ് മുരളിക്ക് വിക്കറ്റ് വേട്ടയില്‍ വോണിന് മുന്നിലെത്താനായത്.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് പുറത്ത് നിന്നതിന് ശേഷം തിരിച്ചെത്തിയാണ് വോണ്‍ ഈ നേട്ടം കൈവരിച്ചത്. പിന്നീടുള്ള മൂന്നു വര്‍ഷം വോണിന്‍റെ ജൈത്രയാത്രയാണ് ക്രിക്കറ്റ് ലോകം കണടത്. അതേ വര്‍ഷം തന്നെ മുന്നു മത്സരങ്ങളിലായി 26 ശ്രീലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയും തൊട്ടടുത്ത വര്‍ഷം 96 വിക്കറ്റുകള്‍ വീഴ്ത്തിയും വോണ്‍ റെക്കോഡിട്ടു.

WEBDUNIA|
ഇതിനിടയില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്(1994)‍, ഏകദിന ക്രിക്കറ്റിലെ മികച്ച താരം(2000), നൂറ്റാണ്ടിലെ അഞ്ച് മികച്ച കളിക്കാരുടെ വിസഡന്‍ പട്ടികയില്‍ (2000), മികച്ച ടെസ്റ്റ് താരം(2006) എന്നീ പുരസ്കാരങ്ങളും വോണ്‍ സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :