സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 120, പുറത്തായി

ബാംഗ്ലൂര്‍| WEBDUNIA|
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായുള്ള മത്സരത്തില്‍ ഇന്ത്യക്ക് സച്ചിനെ നഷ്ടമായി. 120 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് മൂന്നാമതായി ഇന്ത്യയ്ക്ക് നഷ്ടമായത്. മുപ്പത്തിയൊമ്പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 242 റണ്‍സ് എടുത്തു.

ലോകകപ്പില്‍ തന്റെ അഞ്ചാമത്തെയും ഏകദിന കരിയറില്‍ നാല്‍പ്പത്തിയേഴാമത്തെയും സെഞ്ച്വറി കുറിച്ചാണ് സച്ചിന്‍ ക്രീസ് വിട്ടത്. ആന്‍ഡേഴ്സന്‍ എറിഞ്ഞ മുപ്പത്തിയെട്ടാം ഓവറില്‍ രണ്ടാം പന്തില്‍ യാര്‍ഡി പിടിച്ചാണ് സച്ചിന്‍ പുറത്തായത്.

വളരെ മെല്ലെ തുടങ്ങിയ സച്ചിന്‍ പതുക്കെ ആളിപ്പടരുകയായിരുന്നു. സെവാഗ് ഇംഗ്ലണ്ട് ബൌളര്‍മാര്‍ക്ക് മേല്‍ താണ്ഡവമാടിയപ്പോള്‍ സച്ചിന്‍ കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയായിരുന്നു. ഏഴാമത്തെ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ സെവാഗ് പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഗംഭീറും വന്‍ അടികള്‍ക്ക് മുതിര്‍ന്നപ്പോള്‍ പ്രതിരോധത്തിലൂന്നിയാണ് സച്ചിന്‍ കളിച്ചത്.

ബ്രെസ്നന്റെ ഒരു ഓവര്‍ മെയ്ഡണ്‍ ആക്കുകയും ചെയ്തു. എന്നാല്‍ സിംഗിളുകള്‍ എടുത്ത് സ്കോര്‍ ഉയര്‍ത്താനാണ് സച്ചിന്‍ ശ്രമിച്ചത്. എന്നാല്‍ പതിനേഴാമാത്ത് ഓവറില്‍ കോളിംഗ്‌വുഡിനെ സിക്സര്‍ പറത്തി സച്ചിന്‍ താന്‍ മികച്ച ഫോമില്‍ തന്നെയെന്ന് തെളിയിച്ചു. ഇരുപത്തിയൊന്നാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെ കോളിംഗ്‌വുഡിനെ തന്നെ വീണ്ടും സിക്സറിന് തൂക്കിയാണ് സച്ചിന്‍ അര്‍ദ്ധ ശതകം പിന്നിട്ടത്. ആദ്യ അര്‍ദ്ധ ശതകം 67 പന്തുകളില്‍ നിന്ന് കണ്ടെത്തിയ സച്ചിന്‍ 36 പന്തുകളില്‍ നിന്നാണ് രണ്ടാം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്.

ഗംഭീറും സെവാഗുമാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍. ഇരുപത്തിയെട്ടാമത്തെ ഓവറില്‍ ആന്‍ഡേഴ്സ്നെ അതിര്‍ത്തികടത്തി അര്‍ദ്ധ ശതകം കുറിച്ച ഗംഭീര്‍ തൊട്ടടുത്ത ഓവറില്‍ സ്വാന്റെ പന്തില്‍ ബള്‍ഡാകുകയായിരുന്നു. 61 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഗംഭീര്‍ 51 റണ്‍സ് എടുത്തത്. 35 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :