ഓസ്ട്രേലിയയെ തൂത്തെറിഞ്ഞു; തോല്‍‌വിയറിയാതെ ഇന്ത്യ സെമിയില്‍

ധാക്ക| WEBDUNIA|
PRO
യുവരാജ് സിംഗും (60), സ്പിന്നര്‍മാരും ഉണര്‍ന്ന് കളിച്ചപ്പോള്‍ ടീം ഇന്ത്യതോല്‍വിയറിയാതെ ട്വന്റി 20 ലോകകപ്പിന്റെ സെമിയിലെത്തിച്ചു. ഓസ്‌ട്രേലിയയെ 73 റണ്ണിനു തോല്‍പ്പിച്ച്‌ ട്വന്റി20 ലോകകപ്പിലെ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി.

ഗ്രൂപ്പ്‌ രണ്ടിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നിശ്‌ചിത 20 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 159 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസീസ്‌ 16.2 ഓവറില്‍ 86 റണ്ണിന്‌ ഓള്‍ഔട്ടായി. കളിച്ച നാലു കളികളും ജയിച്ച ഇന്ത്യ എട്ടു പോയിന്റ്‌ നേടി.

കളിച്ച മൂന്നിലും തോറ്റാണ് ഓസീസ്‌ കളം വിട്ടത്‌. ഓസീസിനെ കൂടാതെ ബംഗ്ലാദേശിനും പോയിന്റ്‌ നേടാനായില്ല. 11 റണ്‍ വിട്ടുകൊടുത്തു നാലു വിക്കറ്റെടുത്ത ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിനാണ്‌ ഓസീസിനെ നൂറില്‍ താഴെ റണ്ണില്‍ പുറത്താക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്‌. അശ്വിനാണ് കളിയിലെ കേമന്‍.

ആദ്യ രണ്ടു കളികളില്‍ അമിത് മിശ്ര കളിയിലെ താരമായപ്പോള്‍ പിന്നീടുള്ള രണ്ടു കളികളിലും ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന് മികച്ച താരമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :