ഐപി‌എല്‍ ഒത്തുകളി: അഞ്ച് കളിക്കാര്‍ക്ക് സസ്പന്‍ഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് കളിക്കാരെ സസ്പന്‍ഡ് ചെയുതു. പതിനഞ്ച് ദിവസത്തേയ്ക്കാണ് സസ്പന്‍ഷന്‍. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം.

അഭിനവ് ബാലി, ടി പി സുധിന്ദ്ര (ഡെക്കാണ്‍ ചാര്‍ജേഴ്സ്) മൊഹ്‌നിഷ് മിശ്ര (പൂനെ വാരിയേഴ്സ്), അമിത് യാദവ്, ശലഭ് ശ്രീവാസ്തവ (കിംഗ്സ് ഇലവന്‍ പഞ്ചാബ്) എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്.

ഐപിഎല്‍ അഞ്ചാം സീസണില്‍ ഒത്തുകളിനടക്കുന്നതായി ഒരു സ്വകാര്യ ചാനലാണ് ഒളിക്യാമറ വഴി റിപ്പോര്‍ട്ട് ചെയ്തത്. പത്തോളം ദേശീയ താരങ്ങള്‍ ഐ പി എല്‍ ഒത്തുകളിയില്‍ പങ്കാളികളെന്നാണു റിപ്പോര്‍ട്ട്. കിംഗ്സ് ഇലവന്‍ പഞ്ചാബ് അംഗം ശലഭ് ശ്രീവാസ്തവ, ഹൈദരാബാദ് ബൗളര്‍ ടി സിദ്ധാര്‍ഥ എന്നിവരുള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഒളിക്യാമറ ദൃശ്യങ്ങളില്‍പ്പെട്ടത്. ഐപിഎല്‍ നിയമാവലികള്‍ ലംഘിച്ചുള്ള വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ഒരു നോബോളിനു 10 ലക്ഷം രൂപ വരെ ലഭിക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രീവാസ്തവ നിഷേധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :