സേതുരാമയ്യര്‍ മാര്‍ച്ചില്‍ വരും, തിരക്കഥയില്‍ മമ്മൂട്ടിയുടെ ചില മാറ്റങ്ങള്‍; രണ്‍ജി പണിക്കര്‍ ഇന്‍ !

മമ്മൂട്ടിയുടെ സിബിഐ ചിത്രം അടുത്ത മാര്‍ച്ചില്‍, തിരക്കഥ പൂര്‍ത്തിയായി; രണ്‍ജി പണിക്കര്‍ കൂടെയുണ്ട്!

Mammootty, Sethurama Iyer, Renji Panicker, Jagathy, S N Swami, K Madhu, മമ്മൂട്ടി, സേതുരാമയ്യര്‍, സി ബി ഐ, രണ്‍ജി പണിക്കര്‍, ജഗതി, എസ് എന്‍ സ്വാമി, കെ മധു
Last Updated: ശനി, 3 ഡിസം‌ബര്‍ 2016 (15:49 IST)
ഒരു ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ എന്ന് സംഭവിക്കും? അങ്ങനെ ഒരു സിനിമ സംഭവിക്കുമോ?

ചോദ്യങ്ങള്‍ ഒരുപാടാണ്. ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. പക്ഷേ എന്താണ് മമ്മൂട്ടിയുടെ മനസില്‍ എന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹം സേതുരാമയ്യരാകാന്‍ ആഗ്രഹിക്കുന്നില്ലേ?

എന്തായാലും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിരിക്കുകയാണ്. 2017 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. ശ്യാം ധറിന്‍റെ സിനിമ കഴിഞ്ഞാലുടന്‍ മമ്മൂട്ടി സി ബി ഐയില്‍ ജോയിന്‍ ചെയ്യും. എസ് എന്‍ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു ചിത്രം സംവിധാനം ചെയ്യും. സേതുരാമയ്യരുടെ ടീമിലേക്ക് പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രണ്‍ജി പണിക്കര്‍ എത്തുന്നു എന്നതാണ് വലിയ പ്രത്യേകത.

പിന്നെയും ഉണ്ട് സവിശേഷത. സേതുരാമയ്യരുടെ അന്വേഷണം ആദ്യമായി കേരളത്തിന് പുറത്തേക്ക് പോകുകയാണ്. കൊച്ചിക്ക് പുറമേ ഡല്‍ഹിയിലും ഹൈദരാബാദിലും സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ട് ഉണ്ടാകും. തിരക്കഥയില്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.

ഇനി സി ബി ഐ സീരീസില്‍ ഒരു സിനിമ ചെയ്യേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അഞ്ചാം ഭാഗത്തിനായി എസ് എന്‍ സ്വാമി എഴുതിയ തിരക്കഥ മറ്റേതെങ്കിലും താരത്തെ വച്ച് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചതുമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നയകകഥാപാത്രമാക്കി വളര്‍ത്തി ഈ സിനിമ ചെയ്താലോ എന്നുവരെ കെ മധുവും എസ് എന്‍ സ്വാമിയും ചിന്തിച്ചു. പിന്നീട് കേട്ടത് മമ്മൂട്ടി തന്നെ ഈ പ്രൊജക്ട് ഏറ്റെടുത്തു എന്നായിരുന്നു. ഈ ചിത്രം കൂടി ഭംഗിയായി ചെയ്യാമെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവത്രേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :