ബാലന്‍

WEBDUNIA|
മലയാള നാടകവേദിയില്‍ സെബാസ്റ്റ്യന്‍ കുഞ്ഞ്കുഞ്ഞ് ഭാഗവതരൊടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സി. ഒ. എ. എന്‍ നന്പ്യാര്‍, എ. ബി. പയസ്, എം. കെ. കമലം. കെ.എന്‍. ലക്ഷ്മി മാസ്റ്റര്‍ മദനഗോപല്‍ ബേബി മാലതി തുടങ്ങിയവരെയാണ് ആലപ്പി വിന്‍സെന്‍റെ് അഭിനേതാക്കളായി തെരഞ്ഞെടുത്തത്

കോട്ടയ്ക്കല്‍ പി. എസ്. വാര്യരുടെ നാടകകന്പനിയില്‍ നടനായിരുന്ന കുഞ്ചു നായരെയാണ് ബാലനില്‍ കെ. കെ. അരൂര്‍ എന്ന പേരില്‍ നായകനായത് ! ഒപ്പം വിന്‍സന്‍റെും കെ. ഗോപിനാഥും വേഷമിട്ടു.

തമിഴില്‍ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്‍റെ സാന്പത്തിക ഞരുക്കത്തിലായിരുന്നു നിര്‍മ്മാതാവ്. ഒടുവില്‍ അദ്ദേഹം താന്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ശബ്ദ ചിത്രത്തെപ്പറ്റി മുന്‍കൂര്‍ പരസ്യം ചെയ്തു, അതേറ്റു. കേരളത്തിലെ തീയറ്ററുടമകള്‍ ആവേശത്തോടെ പ്രതികരിച്ചു. അവരൊക്കെ സിനിമയിലെ ആദ്യത്തെ മുന്‍കൂര്‍ വ്യാപാരവും ഇതു തന്നെ.

എന്നാല്‍ ചിത്രീകരണം സുഗമമായി നീങ്ങിയില്ല. പാഴ്സിയായ സംവിധായകന്‍ തെലുങ്കരും തമിഴരും സാങ്കേതിക വിദഗ്ദ്ധര്‍ , ജര്‍മ്മന്‍ ഛായാഗ്രഹകന്‍, പഞ്ചാബി ശബ്ദലേഖകന്‍, ചിത്രസന്നിവേശകനായ വര്‍ഗീസൊഴികെ ആര്‍ക്കും മലയാള മറിയില്ല. ഇത് നടീനടന്മാരും രചയിതാവും തമ്മിലുളള ആശയ വിനിമയത്തില്‍ വിളളലുണ്ടാക്കി. ഒടുവില്‍ വല്ല വിധവും 30,000 രൂപയ്ക്ക് ബാലന്‍ പൂര്‍ത്തിയാക്കി

1937 ഓഗസ്റ്റ് 17 ന് ആരംഭിച്ച ചിത്രീകരണം ഡിസംബര്‍ 31 ന് തീര്‍ന്നു. 1930 ജനുവരി 10 ന് തീയറ്ററുകളിലേക്ക് ജനങ്ങളൊഴുകിത്തുടങ്ങി. മദ്രാസ് ശ്യാമള പിക്ച്ചേഴ്സ് ആയിരുന്നു വിതരണക്കാര്‍. ചിത്രത്തിന്‍റെ വിജയം കണ്ട് അടുത്ത മലയാള ചിത്രം നിര്‍മ്മിക്കാന്‍ അവര്‍ സ്വയം മുന്നോട്ടു വരികപോലുമുണ്ടായി.

മോഡേണ്‍ തീയേറ്റേഴ്സ് വിവിധ ഭാഷകളില്‍ നൂറോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തമിഴിലെ ആദ്യ വര്‍ണചിത്രമായ ആലിബാബയും 40 കളളന്മാരും മലയാളത്തിലെ ആദ്യ വര്‍ണ ചിത്രമായ കണ്ടംവെച്ച കോട്ടും നിര്‍മ്മിച്ചത്. സുന്ദരം തന്നെയായിരുന്നു. 1963 ഓഗസ്റ്റ് 30ന് സുന്ദരം അന്തരിച്ചു.

മലയാളത്തില്‍ രണ്ടാമത്തെ ചത്രമായ മാര്‍ത്താണ്ഢവര്‍മ ഒഴികെ ആദ്യകാല ചിത്രങ്ങളില്‍ മിക്കതും സാമൂഹിക വിഷയങ്ങളാണ് കൈകാര്യം ചെയ്തത് മറ്റു ഭാഷകള്‍ പുണ്യ പുരാണ വീരചരിതങ്ങളുടെ പിന്നാലെ പോയപ്പോഴും മലയാള സിനിമ റിയലിസത്തൊടൊട്ടി നില്‍ക്കാനാണ് താല്‍പ്പര്യം കാട്ടിയത്. മലയാളത്തില്‍ ഇന്ന് നില നില്‍ക്കുന്ന സവിശേഷതക്കും കാരണം ഒരു പക്ഷേ യാഥാര്‍ത്ഥ്യങ്ങളോടുളള ഈ പ്രതിപത്തിയായിരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :