മധു: നടന നിറവിന്‍റെ മധുരം

madhu, ushanandini in Olavum theeravum
FILEFILE
പ്രണയത്തിലെ മൂല്യം നശിക്കുകയും സ്നേഹം വിലയ്ക്ക് വാങ്ങാന്‍ കിട്ടുകയും ചെയ്യുന്ന ഇക്കാലത്ത് ചെമ്മീനിലെ പരീക്കുട്ടി അപഹാസ്യനാണ്. എങ്കിലും മാനസമൈനേ വരൂ എന്ന് ചങ്കുപൊട്ടി പാടുന്ന നിരാശാ കാമുകന്‍ മധുവിന് അഭിമാനിക്കാവുന്ന കഥാപാത്രമാണ്. മലയാളി മറക്കാത്ത ഒട്ടേറെ ജീവിതമുഹൂര്‍ത്തങ്ങള്‍ ചെമ്മീനിലെ പ്രത്യേകതയായിരുന്നു.

എം.ടി. എഴുതി വിന്‍സന്‍റ് സംവിധാനം ചെയ്ത മുറപ്പെണ്ണിലെ കേശവന്‍കുട്ടി മധുവിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രണയവും പകയും നിറഞ്ഞ ആ സിനിമ മധുവിന് അഭിനയപാടവം തെളിയിക്കാനുള്ള അവസരമായി.

എം.ടി.യുടെ തന്നെ രചനയില്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും മലയാള സിനിമയില്‍ ഔട്ട്ഡോര്‍ വിപ്ളവം സൃഷ്ടിച്ച ചിത്രമാണ്. മധുവിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് എന്തുകൊണ്ടു ഓളവും തീരവുമാണ്.

ചെമ്മീനു ശേഷം നഗരമേ നന്ദി എന്ന ചിത്രവും മധുവിന് നിരാശാ കാമുകന്‍റെ പരിവേഷം നല്‍കി. അശ്വമേധം, അവള്‍, മൂലധനം തുടങ്ങിയ ചിത്രങ്ങള്‍ തോപ്പില്‍ ഭാസി സ്പര്‍ശമുള്ള മധു ചിത്രങ്ങളാണ്. അവളില്‍ മധു വില്ലന്‍ വേഷമാണ് ചെയ്തത്. അദ്ധ്യാപിക, തുലാഭാരം, ജന്മഭൂമി തുടങ്ങിയ ചിത്രങ്ങളിലും മധു നിറഞ്ഞു നില്‍ക്കുകയായിരുന്നു.

ആഭിജാത്യം എന്ന സിനിമയിലെ ഒരു രംഗത്ത് ശ്രീകൃഷ്ണനായി പ്രത്യക്ഷപ്പെടുന്നുണ്ട് മധു. വിത്തുകള്‍, സിന്ധു, ചെണ്ട, വെള്ളം, സിന്ദൂരച്ചെപ്പ്, നഖങ്ങള്‍, ഞാന്‍ ഏകനാണ്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങിയ ചിത്രങ്ങള്‍ മധുവിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. മാന്യശ്രീ വിശ്വാമിത്രനിലെ ഹാസ്യകഥാപാത്രവും മധുവിന്‍റെ അഭിനയ ജീവിതത്തിലെ പൊന്‍തൂവലാണ്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :