ഓര്‍മ്മയുടെ നിലാവില്‍ പി ഭാസ്കരന്‍

WEBDUNIA|
1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരിലായിരുന്നു ജനനം. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇരുപതാം വയസില്‍ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി.

ദേശീയ സമരത്തിന്‍റെ ഭാഗമായ സമരങ്ങളില്‍ പങ്കെടുത്തതിനാല്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. 1942ല്‍ ആറുമാസം സെന്‍ട്രല്‍ ജയിലില്‍ കിടിന്നു. ഉത്തരവാദിത്വ ഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ കോട്ടയത്തും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചക്ക് വേഗ സൃഷ്ടിച്ച വിപ്ളവഗാന രചനയില്‍ വയലാര്‍ രാമവര്‍മ്മക്ക് ഒപ്പമാണ് അദ്ദേഹത്തിന്‍റെ സ്ഥാനം.വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിതാ സമാഹാരം ശ്രദ്ധേയമാണ്

1949ല്‍ അപൂര്‍വ്വസഹോദരങ്ങള്‍ എന്ന തമിഴ് സിനിമയക്കുവേണ്ടി മലയാളത്തില്‍ ചില വരികള്‍ എഴുതികൊണ്ടാണ് അദ്ദേഹം സിനിമാ ഗാനരചനയിലേക്ക് കടക്കുന്നത്. തുടര്‍ന്ന് മലയാളിക്ക് ഒരിക്കലും മറക്കാത്ത ഒരുപാട് ഗാനങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്.

മലയാള ഭാഷക്കും സിനിമയ്ക്കും നവീനമായ മാറ്റം വരുത്തിയതിലും പി ഭാസ്കരന്‍ തനതായ സംഭാവന ചെയ്തിട്ടുണ്ട്. അന്‍പതോളം സനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. രാമൂകാര്യാട്ടുമായി ചേര്‍ന്ന സംവിധാനം ചെയ്ത നീലക്കൂയില്‍ (1954) രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടി.

രാരിച്ചന്‍ എന്ന പൗരന്‍, നായരു പിടിച്ച പുലിവാല്, ഇരുട്ടിന്‍റെ ആത്മാവ്, മാനസ്വിനി, കാട്ടുകുരങ്ങ്, മൂലധനം, ഉമ്മാച്ചു, മറ്റൊരു സീത, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, രാക്കുയില്‍, ആറടി മണ്ണ്ഇന്‍റെ ജന്മം, സ്നേഹദീപമേ വിട എന്നിവ ശ്രദ്ധിക്കപ്പെട്ട വരികളായിരുന്നു

മലയാള ഭാഷയുടെ സൗന്ദര്യം വിളിച്ചോതിയ കവിയ എന്ന നിലയിലാണ് സാഹിത്യ ലോകം അദ്ദേഹത്തെ വിലയിരുത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ശ്രീകൃഷ്ണപരുന്ത്, ശ്രീഗുരവായുരപ്പന്‍, ജഗദ്ഗുരു ആദി ശങ്കരന്‍ എന്നീ ഭക്തിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

ജയശങ്കര്‍ പൊതുവത്ത് എഴുതിയ മനോരഥം എന്ന സിനിമയില്‍ ഗൗളിശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കണിശബുദ്ധിക്കാരനായ കാരണവരായി പി.ഭാസ്കരന്‍ ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :