ഐ.വി. ശശി : ഫ്രെയിമുകളാകുന്ന ക്യാന്‍വാസ്

മാര്‍ച്ച് 28ന് ഐ വി ശശിയുടെ പിറന്നാള്‍

WEBDUNIA|

മലയാള സിനിമയില്‍"കോഴിക്കോടന്‍ ബെല്‍റ്റി'ന്‍റെ സംഭാവനയാണ് ഐ.വി. ശശി. എക്കാലത്തും സര്‍ഗസംഭവനകളില്‍ മുന്നിട്ടു നിന്ന മലബാര്‍ സംഘത്തിന്‍റെ താരസൂര്യന്‍.

ചിത്രമെഴുത്തായിരുന്നു ശശിയുടെ "തലവര'. വരച്ചുവരച്ച് ശശി കലാസംവിധായകനായി സിനിമയില്‍ കയറി. എഴുപതുകളില്‍, കലാസംവിധായകന് സിനിമയില്‍ ഒട്ടുവളരെ ജോലിയുണ്ടായിരുന്ന കാലം.

സെറ്റിടല്‍ മുതല്‍ പരസ്യവരവരെ. അവിടെയെല്ലാം സ്വന്തം കൈയൊപ്പു പതിപ്പിച്ച് ഐ.വി. ശശി അറിയപ്പെടുന്നയാളായി. "വില'യുള്ള കലാസംവിധായകനുമായി.

കോഴിക്കോട് ഒരു ഇടത്തരം കുടുംബത്തിലെ മൂത്തസന്താനമായി 1948മാര്‍ച്ച് 28 ന് ജനിച്ച ഐ.വി. ശശി സിനിമാസംവിധായകനാവുന്നത് "ഉത്സവ'ത്തിലൂടെയാണ്.

ആലപ്പി ഷെറീഫ് എന്ന എഴുത്താകാരന്‍റെയും രാമചന്ദ്രന്‍ എന്ന നിര്‍മാതാവിന്‍റെയുമൊപ്പം ഐ.വി. ശശി എന്ന സംവിധായകന്‍റെ ഉദയം കുറിച്ച് "ഉത്സവം' കന്പോളസിനിമയുടെ അതുവരെയുള്ള മലയാളി ശീലങ്ങള്‍ക്കു നേരെയുള്ള കലാപമായിരുന്നു.
ഒട്ടേറെ താരനിരയും സാധാരണജീവിതവുമൊക്കെ നിറഞ്ഞുനിന്ന "ഉത്സവം' മലയാളത്തില്‍ ചലനമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :