'കത്തി' കത്തിക്കയറുമെന്ന് പറയുന്നതിന് കാരണമുണ്ട്!

കത്തി, വിജയ്, എ ആര്‍ മുരുഗദോസ്, സമാന്ത, സാമന്ത, ഷങ്കര്‍
Last Updated: ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (18:28 IST)
ഇളയദളപതി വിജയ് നായകനാകുന്ന 'കത്തി' ദീപാവലിക്ക് എത്തും. ദീപാവലി തമിഴ്നാട്ടില്‍ വമ്പന്‍ സിനിമകളുടെ ആഘോഷം കൂടിയാണ്. ഇത്തവണ വിജയുടെ കത്തി, വിക്രമിന്‍റെ ഐ, വിശാലിന്‍റെ പൂജൈ, ഷാരുഖ് ഖാന്‍റെ ഹാപ്പി ന്യൂ ഇയര്‍ എന്നീ സിനിമകള്‍ ദീപാവലിക്ക് ഏറ്റുമുട്ടും.

'കത്തി' എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ്. 60 കോടിക്ക് മേല്‍ മുതല്‍ മുടക്കിയ പടമാണ്. ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമൊരുക്കിയിരിക്കുന്ന സിനിമയില്‍ സമാന്തയാണ് നായിക. 'കത്തി' കത്തിക്കയറുമെന്ന് പറയുന്നതില്‍ വേറെയും കാരണങ്ങളുണ്ട്.

ദീപാവലി വിജയ്ക്ക് വിജയകാലമാണെന്നതുതന്നെ പ്രധാന കാരണം. വിജയുടെ ഇതിനുമുമ്പുള്ള ദീപാവലിച്ചിത്രങ്ങളുടെ വിജയചരിത്രം പരിശോധിച്ചാല്‍ തന്നെ കാര്യം വ്യക്തമാകും.

2000 - പ്രിയമാനവളേ
2001 - ഷാജഹാന്‍
2002 - ഭഗവതി
2003 - തിരുമലൈ
2005 - ശിവകാശി
2007 - അഴകിയ തമിഴ് മകന്‍
2011 - വേലായുധം
2012 - തുപ്പാക്കി

ഇവയെല്ലാം നിര്‍മ്മാതാവിന് കോടികള്‍ ലാഭം നേടിക്കൊടുത്ത സിനിമകളാണ്.

'തുപ്പാക്കി' എന്ന മെഗാഹിറ്റിന് ശേഷം എ ആര്‍ മുരുഗദോസും വിജയും ഒന്നിക്കുന്നു എന്നതാണ് കത്തിയുടെ ഏറ്റവും വലിയ സവിശേഷത. അനിരുദ്ധാണ് സംഗീതം. ഒരു ഗാനരംഗത്തിന് വേണ്ടി മാത്രം രണ്ടരക്കോടി രൂപ ചെലവഴിച്ചു എന്നത് കത്തിയെപ്പറ്റി വന്ന ഏറ്റവും പുതിയ വാര്‍ത്ത. മുംബൈയില്‍ ലണ്ടന്‍ നഗരത്തിന്‍റെ സെറ്റിട്ടായിരുന്നത്രേ ഗാനരംഗം ചിത്രീകരിച്ചത്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :